ബി.ജെ.പി. യുടെ പാർലിമെന്ററി പാർട്ടി ബോർഡിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷം കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ നിതിൻ ഗഡ്കരി ഇന്ത്യയുടെ പിന്നോക്കാവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനകൾ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഈ ലക്കം സ്‌പെഷൽ ഫോക്കസ് ഈ പ്രസ്താവനകളുടെ പ്രയോഗ പശ്ചാത്തലവും, ഒപ്പം ആർ.എസ്.എസ്സിൽ അടുത്ത കാലത്തായി രൂപപ്പെടുന്ന, ചെറുതെങ്കിലും സവിശേഷമായ രാഷ്ട്രീയ വടംവലികളും ആഴത്തിൽ പരിശോധിക്കുന്നു.






ഗഡ്കരിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള സ്വയം വിമർശനമല്ല, മറിച്ചു തങ്ങൾ ചില സത്യങ്ങളെക്കുറിച്ചു സ്വയം വിമർശനം ചെയ്യുന്നുണ്ട് എന്നും ആ സത്യങ്ങൾ ഒരു തുടർ ഭരണത്തിലൂടെ മാത്രമേ പരിഹൃതമാകുകയുള്ളു, അതിന് ജനങ്ങൾ തങ്ങളെ വീണ്ടും അധികാരത്തിൽ എത്തിക്കണം എന്നും ഉള്ള ഒരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ്. വെങ്കിടേഷ് പറഞ്ഞതുപോലെ പല നാവുകളിൽ സംസാരിച്ചു ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുന്ന സംഘപരിവാറിന്റെ പതിവ് രീതി. ഗഡ്കരിയുടെ പ്രസംഗത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയ സ്പെഷ്യൽ ഫോക്കസ്സിനും വെങ്കിടേഷ് രാമകൃഷ്ണനും അഭിവാദ്യങ്ങൾ!