ജമ്മു-കാശ്മീരിലെ ഭീകരവാദത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ടൂറിസ്റ്റ് കൂട്ടക്കൊലയാണ് കഴിഞ്ഞ ദിവസം പഹൽഗാമിൽ കണ്ടത്. ഭീകരവാദികളുടെ ആക്രമണ രീതികൾ ഈ ബീബത്സമായ പുതിയ ഒരു മാർഗ്ഗം സ്വീകരിക്കുന്നതും ഈ കൂട്ടക്കൊല അടയാളപ്പെടുത്തുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എങ്കിലും കാശ്മീരിലെ തീവ്രവാദത്തിന്റെ രീതികളെ പറ്റിയും തീവ്രവാദത്തെ നേരിടാനുള്ള സർക്കാർ സംവിധാനത്തിന്റെയും അപര്യാപ്തതകളെ സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ കൊടിയ ആക്രമണം. ഇതിൻ്റെ വ്യത്യസ്ത വശങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനായ എ.ജെ ഫിലിപ്പുമായി ചർച്ചചെയ്യുകയാണ് രാജീവ് ശങ്കരൻ.
Subscribe
0 Comments