വാർത്താ തലക്കെട്ടുകൾ നോട്ടീസിന്റെ തലവാചകങ്ങൾ പോലെ ആയിരുന്ന കാലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ 1960കൾ വരെ മലയാള പത്രങ്ങളിലെ വാർത്താ തലക്കെട്ടുകൾ നോട്ടീസ് തലക്കെട്ടുകളും പ്രസ്താവനകളും മാത്രമായിരുന്നു. അതുപോലെ പത്രത്തിൽ അച്ചടിച്ചു വന്നിരുന്ന ചിത്രങ്ങൾ ഗ്രൂപ് ഫോട്ടോകൾ മാത്രമായിരുന്നു. 1957ന് ശേഷമാണ് ഇന്നത്തെ അർത്ഥത്തിലുള്ള വാർത്താ ചിത്രം ഒരു മലയാള പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് കാണുന്ന രൂപത്തിലേക്ക് മലയാള പത്രങ്ങളെ എത്തിച്ചത് ടാർസി വിറ്റാച്ചി എന്ന ശ്രീലങ്കൻ പത്രപ്രവർത്തകന്റെ ഇടപെടലുകളായിരുന്നു. അതിന്റെ നാൾ വഴികളാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിൽ ഓർത്തെടുക്കുന്നത്. കൂടെ നെഹ്രുവിന്റെ മരണം പത്രങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും. കാണുക കഥയാട്ടം.






Pushkarakshan