അടിയന്തരാവസ്ഥ കാലത്ത് പത്രപ്രവർത്തനം നേരിട്ട വെല്ലുവിളികളാണ് കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. സെൻസറുടെ അനുമതിക്കായി കാത്ത് നിന്ന ഇന്ത്യൻ എക്സ്പ്രസിന് പല ദിവസവും പത്രം ഇറക്കാൻ കഴിഞ്ഞില്ല. സെൻസറുടെ ഇടപെടൽ ഇല്ലാതാക്കാൻ മനോരമ വെട്ടുകിളിയെയും ഈനാം പേച്ചിയെയും താരമാക്കിയതും അത് പിന്നീട് അപവാദമായതും ഇവിടെ വിശദീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാല്പത്തെട്ടാം വാർഷികം ജൂൺ 25 നു കടന്നുവരുമ്പോൾ ഈ ഓർത്തെടുക്കലുകൾക്കു സവിശേഷ പ്രസക്തിയുണ്ട്. സായാഹ്ന എഡിഷനുകൾ മാത്രമായിരുന്ന മലയാള പത്രങ്ങൾ പ്രഭാത പത്രങ്ങളായതിന്റെ ചരിത്രവും കൂടിയുണ്ട് ഈ ലക്കം കഥയാട്ടത്തിൽ.





