‘ഒറ്റശ്വാസത്തിൽ ജനാധിപത്യം എന്ന് ഉച്ചരിക്കാനാവുമെങ്കിൽ അടുത്ത ശ്വാസത്തിൽ സ്വതന്ത്രമാധ്യമമെന്നും പറയാനാകണം. അല്ലെങ്കിൽ ആ ജനാധിപത്യം തട്ടിപ്പാണ്. നമുക്ക് സ്വതന്ത്രമായ മാധ്യമങ്ങളുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ കുറച്ച് ദശകങ്ങളായി അത് ഇല്ലാതായി. അപകടകരമായ സത്യാനന്തരകാലത്താണ് നമ്മൾ ജീവിക്കുന്നത്. എഴുപതുകളിൽ നമ്മൾ അടിയന്തരാവസ്ഥയെ നേരിട്ടു. അതൊരു പാഠമാണെന്നും അത്തരമൊന്ന് ഇനി നേരിടേണ്ടി വരില്ലെന്നും നമ്മൾ കരുതി. എന്നാൽ നമ്മൾ ഇപ്പോൾ മറ്റൊരുപാലത്തിലാണ്. ഏറ്റവും അപകടകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളത്’. അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് സംഘടിപ്പിച്ച “മാധ്യമ സ്വാതന്ത്ര്യവും ജുഡീഷ്യറിയും” എന്ന സെമിനാറിൽ ‘ഏഷ്യാനെറ്റ്’ സ്ഥാപകനും, ഏഷ്യൻ കോളേജ് ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.