“മലയാളത്തിലെ ചലച്ചിത്ര സംഗീതത്തിന് യേശുദാസ് എന്താണോ അതുപോലെയാണ് രേഖാചിത്ര ലോകത്തിന് ആർട്ടിസ്റ്റ് നമ്പൂതിരി എന്ന് പ്രൊഫസർ എം എൻ വിജയൻ ഒരിക്കൽ ചൂണ്ടിക്കാട്ടുകയുണ്ടായി”.രണ്ടുപേരും കാലാവസ്ഥ പോലെയാണ്. കാലാവസ്ഥയെ ഒഴിവാക്കി നമുക്ക് ജീവിക്കാൻ പറ്റില്ല”.ഈ കാര്യം എടുത്തു പറഞ്ഞു കൊണ്ടാണ് പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് അവാർഡ് നേടിയ കലാകാരൻ സി ഭാഗ്യനാഥ് സമ്മാനദാന ചടങ്ങിൽ സംസാരിച്ചത്.
തൻറെ ആദ്യത്തെ കലാപ്രദർശനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ പ്രൊഫസർ എം എൻ വിജയൻ പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയൊക്കെ ചിത്രം വരയ്ക്കുന്ന തനിക്ക് ആരാണ് ഭാഗ്യനാഥ് എന്ന് പേരിട്ടത് എന്നാണ്. “വർഷങ്ങൾക്കുശേഷം ഇപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിലുള്ള അവാർഡ് ലഭിച്ചപ്പോൾ ഞാൻ യഥാർത്ഥത്തിൽ ഭാഗ്യനാഥ് ആയി”. സമ്മാനദാന ചടങ്ങിലെ മറുപടി പ്രസംഗത്തിൻ്റെ പൂർണ്ണരൂപം ഇവിടെ കാണാം