ധൻകറിന്റെ രാജിയിൽ മോദിയുടെ താത്പര്യം
ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത് തീർത്തും അപ്രതീക്ഷിതമായാണ്. കാലാവധി തീരാൻ രണ്ട് വർഷം ബാക്കി നിൽക്കെ. അനാരോഗ്യം മൂലമാണ് രാജിയെന്ന് അദ്ദേഹം പറയന്നു. കാരണം മറ്റ് പലതുമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കാരണങ്ങളിൽ ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ എം.പി മാരുടെ അപേക്ഷക്ക് ധൻക്കർ അനുമതി നൽകിയതിൽ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതൃത്വത്തിനുള്ള എതിർപ്പും സംഘപരിവാറിനുള്ളിലെ വളർന്നുവരുന്ന പടല പിണക്കങ്ങളും ഉൾപ്പെടുന്നു. ബിഹാർ തിരഞ്ഞെടുപ്പിനായുള്ള ബിജെപി തയ്യാറെടുപ്പും ഈ കാരണങ്ങളുടെ ഭാഗമായി ഉണ്ട്.
ഈ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയാണ് മുതിർന്ന രാഷ്ട്രീയ മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും രാജീവ് ശങ്കരനും.





