കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാവും? ഈ നിയമസഭാ തിരഞ്ഞെടുപ്പിൽആകെ സ്ഥാനാർത്ഥികൾ 457. ഇതിൽ സ്ത്രീകൾ വെറും 54 പേർ.
രാഷ്ട്രീയ- പൊതുപ്രവർത്തനരംഗത്തും മറ്റു മേഖലകളിലും കഴിവ് തെളിയിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങൾ ധാരാളം ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങളിൽ നിന്ന് അവർ പിന്തള്ളപ്പെടുന്നതിന്റെ കാര്യകാരണങ്ങൾ കണക്കുകൾ സഹിതം തുറന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ദ്ധ ഡോ.മേരി ജോർജ്, തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിൻ്റെ കൺവീനർ അഡ്വ. കെ.എം രമ, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കെ.എ. ബീന എന്നിവർ.
33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും രാഷ്ട്രീയ മുന്നണികൾ ഒളിച്ചോടുന്നത് എന്തുകൊണ്ട്? വനിതാ സംവരണ നിയമം നടപ്പിൽ വന്നാലേ സംവരണം നൽകൂ എന്ന് പറയുന്നതിന്റെ കാപട്യവും ഈ സംവാദം തുറന്നു കാട്ടുന്നു.





