കേരളം ആര് ഭരിക്കും? തൂക്കുസഭയ്ക്ക് സാധ്യതയുണ്ടോ?
കൊട്ടിക്കലാശം കഴിഞ്ഞു കേരളം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ എന്തായിരിക്കും വിധിയെഴുത്തിന്റെ വൈകാരികവും ഗുണപരവുമായ തലങ്ങൾ എന്ന് വിലയിരുത്തുകയാണ് മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, ബൈജു ചന്ദ്രൻ, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ഈ ചർച്ചയിൽ.
പത്തുവർഷത്തെ ഭരണം വലിയ വികസനത്തിന് വഴിയൊരുക്കി എന്ന അവകാശവാദത്തിൽ അധിഷ്ഠിതമായ എൽ.ഡി.എഫിന്റെ പ്രചാരണവും പിണറായി വിജയൻ സർക്കാരിന്റെ കെടുകാര്യസ്ഥത, അഴിമതി എന്നിവ ഉയർത്തി കാട്ടിയുള്ള യുഡിഎഫ് പ്രചാരണവും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് കളരിയിൽ ന്യൂനപക്ഷ സമുദായ വോട്ടുകളുടെ അടിയൊഴുക്കുകളും ബിജെപി – എൻഡിഎ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വയിൽ ഊന്നിയുള്ള ധ്രുവീകരണവും എങ്ങനെ നിർണായക ഘടകങ്ങൾ ആവുന്നു എന്നും വിലയിരുത്തുന്നു ഈ സീനിയർ എഡിറ്റർമാർ. ഒപ്പം മാധ്യമങ്ങളുടെ രാഷ്ട്രീയ – കച്ചവട പക്ഷപാതിത്വങ്ങളും ചർച്ചയാകുന്നു.
മെയ് നാലിന് കേരളത്തിൽ ഏത് മുന്നണി അധികാരത്തിൽ വരുമെന്ന് നിങ്ങൾക്കും പ്രവചിക്കാം. കമന്റ് ചെയ്യൂ.





